Pages

Saturday, October 13, 2012

വെറുതെ ഒരു 'പതി' (पति)

 അലാറം അടിക്കാന്‍ തുടങ്ങി. ഇന്നും പത്തു മണിക്ക് വച്ച അലാറത്തിന്റെ ശബ്ദം കേട്ട് അയാള്‍ ദേഷ്യത്തോടെ എഴുന്നേറ്റു. തലേ ദിവസം കുടിച്ചുതീര്‍ത്ത മദ്യ കുപ്പികളില്‍ കാല്‍ തട്ടി വീണു പൊട്ടിയ ശബ്ദം മൂടി പുതച്ചു കിടക്കുന്ന ഭാര്യ കേട്ടില്ല. കാലില്‍ ഒട്ടിപിടിച്ച സിഗരറ്റ് കുറ്റിയുമായി അയാള്‍ നേരെ ബാത്ത്റൂമിലേക്ക്‌ നടന്നു.

 തേപ്പുകാരന്‍ തേച്ചു വച്ച വസ്ത്രങ്ങള്‍ക്കിടയില്‍ നിന്നും കയ്യില്‍ കിട്ടിയ ഷര്‍ട്ടും പാന്റും വലിച്ചെടുത്തണിഞ്ഞു. ബൈക്കിന്റെ ചാവി തിരയുന്നത്തിനിടയില്‍ കിട്ടിയ സോക്സ് , ഷൂ അഴിച്ചു കാലില്‍ വലിച്ചു കയറ്റി വീണ്ടും ഷൂ ധരിച്ച് ചാവിക്കുള്ള തിരച്ചില്‍ തുടര്‍ന്നു. അവസാനം കിടക്ക വിരിക്കിടയില്‍ നിന്നും ചാവി കണ്ടുപിടിച്ചു. ഉറങ്ങുന്ന ഭാര്യയെ ഒന്നു നോക്കി ഹെല്‍മെറ്റുമായി ബൈക്കിനു നേരെ നടന്നു.

ഓഫീസില്‍ എല്ലാവരും ഉച്ചഭക്ഷണത്തിനായി ജോലി നിര്‍ത്തിയപ്പോഴും അയാള്‍ തന്റെ ജോലിയില്‍ മുഴുകി. രണ്ടു മണിക്കൂര്‍ ഇടവിട്ടുള്ള പുകവലിക്കായി അയാള്‍ തന്റെ കാബിനില്‍ നിന്നും പുറത്തിറങ്ങി. രാത്രി പത്തുമണിക്ക് കമ്പ്യൂട്ടര്‍ ലോക്ക് ചെയ്തു ഓഫീസില്‍ നിന്നും ഇറങ്ങി പാര്‍ക്കിംഗ് ഏരിയയിലേക്ക് നടന്നു.


ഒരുമണിക്കൂര്‍ കഴിഞ്ഞു വീട്ടില്‍ എത്തി ജനലുകള്‍ക്കിടയില്‍ ഭാര്യ വെച്ച വാതില്‍ 'കീ' എടുത്തു വീട്ടില്‍ കയറി. തന്റെ ബാഗും, ഹെല്‍മറ്റും സോഫയിലെക്കെറിഞ്ഞു. ഷൂ അഴിച്ചു, അത് കാലുകൊണ്ട്‌ റൂമിന്റെ മൂലയിലേക്ക് തട്ടി. ഫ്രിഡ്ജ്‌ തുറന്നു മദ്യ കുപ്പിയും കയ്യില്‍ കരുതിയിരുന്ന ഭക്ഷണ  പൊതിയുമായി ബെഡ്റൂമിലേക്ക്‌ നടന്നു. ഒരു സിഗററ്റിനു തീ കൊളുത്തി, ഒഴിച്ചു വെച്ച ലഹരി വലിച്ചു കുടിച്ചു. വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയില്‍ നിന്നുള്ള പുക ഒരു നേര്‍വരയായി പൊങ്ങി വായുവിലൂടെ പറന്നു ഇരുട്ടിലോളിച്ചു. അവസാനത്തെ തുള്ളിയും ആസ്വദിച്ച് പാതിയടഞ്ഞ കണ്ണുകളോടെ ഉറങ്ങുന്ന ഭാര്യയെ നോക്കി കിടക്കയിലേക്ക് വീണു. പാതി വലിച്ച അവസാനത്തെ സിഗരറ്റില്‍ നിന്നും പുക പല രൂപങ്ങളായി ഉയര്‍ന്നു കൊണ്ടിരുന്നു...

Monday, September 17, 2012

മാറത്തെ മല്‍ഗോവ മാമ്പഴം

യശ്വന്ത്പൂര്‍ - കണ്ണൂര്‍ എക്സ്പ്രസ്സ്‌, രാത്രി 11.30, അപ്പര്‍ ബെര്‍ത്തില്‍ ഞാന്‍ പാതി ഉറക്കത്തില്‍. സ്വപ്നങ്ങളുടെ സെലക്ഷന്‍ ബോക്സ്‌ മുന്നില്‍, ഇന്നു യാത്രയില്‍ ഏതു സ്വപ്നം കാണണം? ഇഷ്ട്ടപെട്ട വിഷയങ്ങളും, സാഹചര്യങ്ങളും സെലക്ഷന്‍ ബോക്സില്‍ നിന്നും തിരഞ്ഞുകൊണ്ടിരിക്കെ, ലോവര്‍ ബെര്‍ത്തില്‍ നിന്നും ഒരു കുട്ടിയുടെ കരച്ചില്‍. "Selected Dream has been disabled" എന്ന പോപ്പ് അപ്പ്‌  മുന്നില്‍ തെളിഞ്ഞു. എന്റെ പാതി ഉര്‍ക്കത്തോട്‌ വിട പറഞ്ഞ്, താഴേക്ക് എത്തി നോക്കി. ഒരു 3-4 മാസം പ്രായം വരുന്ന കുട്ടി, മുലപാലിനു വേണ്ടിയുള്ള കരച്ചിലാണ് എന്ന് മനസ്സിലാക്കി ഞാന്‍ തിരിഞ്ഞു കിടന്നു. രണ്ടു മിനിട്ട് കഴിഞ്ഞപ്പോയെക്കും പതിയെ കുട്ടി കരച്ചില്‍ നിര്‍ത്തി.

ഞാന്‍ എരഞ്ഞോളി മൂസയുടെ വരികള്‍ ഓര്‍ത്തു.
 "പുന്നാര കരളേ നിന്‍ പൂമണി മാറത്തു
പൊന്നോല കൊണ്ട് മേടഞ്ഞൊരു കൊട്ടയില്‍
കൊത്തി വെച്ചുള്ള ആ മല്‍ഗോവ മാമ്പഴ-"ത്തില്‍ നിന്നുള്ള ആ മാതാവിന്റെ സ്നേഹ പാനീയം കുട്ടിയുടെ കരച്ചിലും നിര്‍ത്തി, എനിക്ക് എന്റെ ഉറക്കവും തിരിച്ചുകിട്ടി. ദൈവത്തിന്റെ അനുഗ്രഹത്തെ കുറിച്ചോര്‍ത്ത്  ഞാന്‍ വാചാലനായി.

മൊബൈല്‍ അലാറം നിലവിളിക്കാന്‍ തുടങ്ങി.....
ഞാനപ്പോള്‍ കാനഡ യില്‍ പുതിയ പ്രൊജക്റ്റ്‌ ന്റെ ടീം മീറ്റിംഗ് ലായിരുന്നു. കണ്മുന്നില്‍ വീണ്ടും സ്വപ്നങ്ങളുടെ സെലക്ഷന്‍ ബോക്സ്‌. Do you want to disable your present dream? "എസ്"/"നോ". "നോ" എന്ന ബട്ടണ്‍ അമര്‍ത്തുന്നതിനു വേണ്ടി "മൗസ്" തിരഞ്ഞു. കാണുനില്ല! അവസാനം ജീന്‍സിന്റെ പോക്കറ്റില്‍ നിന്നും മൗസ് കിട്ടി, ക്ലിക്ക് ചെയ്തതും അലാറത്തിന്റെ നിലവിളി നിലച്ചു. ജീന്‍സിന്റെ പോക്കറ്റില്‍ നിന്നും കിട്ടിയ മൊബൈലില്‍ സമയം 4.30AM  എന്ന് തെളിഞ്ഞു. പുറത്തേക്ക് നോക്കിയപ്പോള്‍ "പാലക്കാട് സ്റ്റേഷന്‍" ! കാനഡയില്‍ പാലക്കാടോ?

ബെര്‍ത്തില്‍ നിന്നും ടൂത്ത് ബ്രഷുമായി താഴെയിറങ്ങി നേരെ ബാത്ത് റൂമിലേക്ക്‌. തിരിച്ചു വന്നു സൈഡ് സീറ്റിലിരുന്നു, നേരം പുലരുന്നത് എങ്ങനെ എന്ന് കാണാന്‍! വണ്ടി പാലക്കാടിനോട് വിടപറഞ്ഞു മുന്നോട്ടു നീങ്ങി.
എന്റെ നിശാസ്വപ്നങ്ങളെ മായ്ച്ചുകളഞ്ഞ കുട്ടിയുടെ ശബ്ദം വീണ്ടും മുഴങ്ങാന്‍ തുടങ്ങി. കണ്ടിട്ട് പെണ്‍കുട്ടിയെ പോലെ തോന്നി. സുന്ദരിയാണ്, ജാകറ്റും, മംഗി തൊപ്പിയും ധരിച്ച സുന്ദരി കുട്ടി. കുട്ടിയുടെ അമ്മയും സുന്ദരിയാണ്, കൂടെ ഭര്‍ത്താവും ഉണ്ട്. ഉടനെ ആ സ്ത്രീ കുട്ടിയെ ഭര്‍ത്താവിന്റെ കൈലെക്കിട്ടു കൊടുത്തു . "ഈ....ശ്വരാ...." ഭര്‍ത്താവ് ഗര്‍ഭം ധരിക്കുന്ന വാര്‍ത്ത ഞാന്‍ ബ്ലോഗിലൂടെ വായിച്ചിട്ടുണ്ട്. ഭര്‍ത്താക്കാന്‍മ്മാര്‍ മുലയൂട്ടനും തുടങ്ങിയോ?

കുട്ടി കരച്ചില്‍ തുടര്‍ന്നു... കര കരോ... കര കര... അമ്മ സീറ്റിന്റെ അടിയില്‍ നിന്നും തന്റെ ബാഗ് വലിച്ചു പുറത്തെടുത്തു. സിപ്പ് തുറന്നു ഒരു ചെറിയ ടിന്നും, കുപ്പി വെള്ളവും എടുത്തു. ടിന്നില്‍ നിന്നും മൂന്ന് ടീ സ്പൂണ്‍ വെള്ള നിറത്തിലുള്ള പൊടിയെടുത്ത് മറ്റൊരു കുപ്പിയില്‍ നിക്ഷേപിച്ചു. വെള്ള കിപ്പിയില്‍ നിന്നും കാല്‍ കപ്പു വെള്ളവും ആ കുപ്പിയില്‍ നിറച്ചു. നിപ്പിളോട് കൂടിയ മൂടിയെടുത്ത് ആ കുപ്പി നന്നായി അടച്ചു. മടിയില്‍ വെച്ചിരുന്ന തൂവാല ഉപയോഗിച്ച് നിപ്പില്‍ നന്നായി തുടച്ചു വൃത്തിയാക്കി. ഭര്‍ത്താവിന്റെ കയ്യിലുള്ള കരയുന്ന കുട്ടിയെ തിരിച്ചു വാങ്ങി, മടിയില്‍ വെച്ച്, നെഞ്ചോട്‌ ചേര്‍ത്തു. വാ... പൊളിച്ചു കരയുന്ന കുട്ടിയുടെ വായിലേക്ക് നിപ്പില്‍ തിരുകി കയറ്റി. ഇപ്പോള്‍ നിങ്ങള്‍ക്ക് കുട്ടി കരച്ചില്‍ നിര്‍ത്തുന്നതായി കാണാം.

കുട്ടി കരച്ചില്‍ നിര്‍ത്തി, കാലിട്ടടിച്ച്‌, കളിച്ചു, രസിച്ചു, ആ സുന്ദരി ആ കുപ്പിയിലെ വെള്ള നിറത്തിലുള്ള പാനിയം കുടിച്ചിറക്കി.

"പുന്നാര കരളേ നിന്‍ പൂമണി മാറത്തു
പൊന്നോല കൊണ്ട് മേടഞ്ഞൊരു കൊട്ടയില്‍
കൊത്തി വെച്ചുള്ള ആ മല്‍ഗോവ മാമ്പഴം
വിറ്റതോ വില്കുവാന്‍ വെച്ചതോ
എന്തിനാണ്... എന്തിനാണിത് രാജാത്തി (സഹോദരി)..."

എന്ന പാട്ടും പാടി ഞാന്‍ ഷോര്‍ണൂര്‍ സ്റ്റേഷനില്‍ ഇറങ്ങി, പുതിയ പ്രഭാതത്തിന്റെ വെളിച്ചം ആസ്വദിച്ചു, എന്റെ ലക്ഷ്യത്തിലേക്ക് നടന്നു....

(കുട്ടികളെ മുലയൂട്ടാന്‍ മടിക്കുന്ന അമ്മമാര്‍ക്ക്  വേണ്ടി ഇതു ഞാന്‍ ഡെഡിക്കേറ്റ് ചെയ്യുന്നു...)

Sunday, March 18, 2012

ആശ്വാസം

രാവില്‍ ഉദിച്ചീടും ചന്ദ്രനായ്
ഉണരൂ നീ കല്‍പ്പനികതയില്‍ നിന്നായി
ഉണരൂ നീ ആശ്വാസവാക്കായ് ; - എവിടെ
ഞാനും കൊതിക്കുന്നു - കേള്‍കുന്നു നിന്‍ സ്വാന്തനം

ഇരുട്ടിനാശ്വാസം പകര്‍നീടും ചന്ദ്രന്‍
നിലയ്ക്കുന്നുവോ അകാലമാം യാത്രയില്‍
അസതമിക്കുന്നുവോ വിരഹിയാം ചന്ദ്രന്‍
വീണ്ടുമുണരുന്നുവോ, സൂര്യനായ് - ജ്വാലയായ്

എവിടെ അസ്തമിക്കുന്നു എന്‍ മനം
ഒരിക്കലും ജ്വലിക്കാത്ത മാത്രയില്‍
എങ്കിലുമെന്‍ പളുങ്കു പാത്രത്തില്‍
നിന്മുഖം തിളങ്ങുന്നു മാതളം പോല്‍
ഇനി...
ചിരിക്കില്ലോരിക്കലുമെന്‍ മനം - എങ്കിലും
ഒരാശ്വാസം വെരറ്റിടാതല്ലോ,
തിളങ്ങുന്നു മിന്നാമിനുങ്ങു പോല്‍
കാണുക നീ....

Monday, March 12, 2012

ഞാനും, ഞങ്ങളും ഗോവയിലേക്ക്

ഓഫീസില്‍ അത്ര തിരക്കില്ലാത്ത ജോലിയില്‍, പഴയ കമ്പിനിയില്‍ നിന്നും എന്റെ ടെക്നിക്കല്‍ ഹെഡിന്റെ ഫോണ്‍ കാള്‍: "ഈ വര്‍ഷത്തെ ഓഫീസ് ടൂര്‍ ഗോവ യിലേക്ക് പോകുന്നു. വരുന്നോ?"

ഗോവ, സുന്ദരിയാണവള്‍. ഒരു മധുരപ്പതിനേഴുകാരിയെ പോലെ വശ്യമായി പുഞ്ചിരിക്കുന്ന സുന്ദരിയായ ഗോവ. കണ്ണുകളെ വിസ്മയിപ്പിക്കുന്ന വിശാലമായ കടല്‍ തീരങ്ങള്‍ തന്നെയാണ് അവളുടെ ശരീരത്തിന്റെ സൗന്ദര്യം.  വെളുത്ത മിനിസമുള്ള മണല്‍തരികളാണ്  അവളുടെ ശരീരത്തിന് ഇത്രയും ഭംഗി നല്‍കുന്നത്. എല്ലാംകൊണ്ടും ചെറുതാണ് അവള്‍, വിസ്തീർണ്ണത്തിന്റെ കാര്യത്തിലും, ജനസംഖ്യയുടെ കാര്യത്തിലും, എല്ലാം... എങ്കിലും ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശത്തെ കൊങ്കൺ മേഖലയില്‍ സ്ഥിതി ചെയ്യുന്ന അവളെ കാണാന്‍ ലോക സഞ്ചാരികള്‍ അവിടെയെത്തുന്നു, ഒക്ടോബര്‍ മുതല്‍ മെയ്‌ വരെ - മനം മയക്കുന്ന ഈ സൗന്ദര്യം അനുഭവിച്ചറിയാന്‍. കിഴക്കിന്റെ റോം എന്നും അവളെ ചിലര്‍ വിളിക്കാറുണ്ട്.


ഗോപകപ്പട്ടണം, ഗോമന്ത്, ഗോവപുരി, ശൗബാ എന്നിങ്ങനെയായിരുന്നു ഗോവയുടെ പൗരാണിക നാമം. ഭോജന്മാര്‍, മൗര്യന്മാര്‍, ചാലൂക്യർ, കദംബര്‍, മാലിക് കഫൂര്‍, വിജയനഗരശക്തി തുടങ്ങിയവര്‍ പല ശക്തികളും ഭരിച്ചിരുന്ന ഗോവ. 1471-ൽ ബാഹ്മനി ഭരണത്തിലും 1489-ൽ ബിജാപ്പൂരിലെ അദിൽഷായുടെ കീഴിലും പിന്നീട് 1510 നവംബർ 25-ന് പോർച്ചുഗീസ് സാഹസികനായ അൽഫോൺസോ ദെ ആൽബുക്കർക്ക് ഇവിടെ എത്തിയതിനുശേഷം അവരുടെ കൈയിലും സ്ഥലം അകപ്പെട്ടു. ശേഷം ഗോവ പൂർണമായും പോർച്ചുഗീസ് ഭരണത്തിലായി. 1961-ൽ ഇന്ത്യയിലേക്ക് ചേർക്കപ്പെടുന്നതു വരെ ഏതാണ്ട് 450 വർഷത്തോളം ഗോവ പോർച്ചുഗീസ് കോളനിയായിരുന്നു.

എറണാകുളം-നിസ്സാമുദീന് മംഗള എക്സ്പ്രസ്സില്‍ ഞങ്ങള്‍ 38 പേര്‍ കോഴിക്കോട് നിന്നും 5:45 നു യാത്ര ആരംഭിച്ചു. പലയിടങ്ങളിലായിരുന്ന ബെര്‍ത്ത്‌ ഒരുമിച്ചക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ട്രെയിനില്‍ കൂടുതലും ഡല്‍ഹി യാത്രക്കാരാണ്. രണ്ടു ദിവസം യാത്ര ചെയ്യണം എന്നുള്ളത് കൊണ്ടാവാം അവരുടെ മുഖം അത്ര പ്രസന്നമല്ല. അതുകൊണ്ട് തന്നെ ഒരു സഹകരണത്തിനും അവര്‍ തയ്യാറല്ല എന്ന് തോന്നി.

ചെറിയ ചെറിയ പാരകളും, ഏഷണി, പരദൂഷണവുമായി ഞങ്ങളുടെ സംഘം ഒരുമിച്ചുകൂടി. കോരപുഴയിലെ കണ്ടല്‍ കാടുകളും, പിശരികാവ് താമര തടാകവും, മുതലിപുഴയും കടന്നു, എം മുകുന്ദന്റെ മയ്യഴി പുഴയുടെ തീരങ്ങളിലൂടെ ട്രെയിന്‍ കടന്നു പോയി. സൂര്യന്‍ വിടപറയാന്‍ തുടങ്ങിയതോടെ പുറം കാഴ്ചകളോട് ഞാനും വിടപറഞ്ഞു. കാസര്‍കോട് സ്റ്റേഷന്‍ കഴിഞ്ഞ ശേഷം എല്ലാവരും അവരവരുടെ ബെര്‍ത്തിലേക്ക് മടങ്ങി.

ട്രെയിന്‍ ഒരുമണിക്കൂര്‍ വൈകി ഓടുന്നതുകൊണ്ട്, ഞങ്ങള്‍ ഒരുമണിക്കൂര്‍ നേരത്തെ തന്നെ എഴുനേറ്റു. ടീം ലീഡര്‍ മാരുടെയും, ടെക്നിക്കല്‍ ഹെഡിന്റെയും, പ്രൊജക്റ്റ്‌ മാനേജറുടെയും രാത്രി ഉറങ്ങുപ്പോള്‍ കണ്ട മുഖമല്ല രാവിലെ, കമ്പനിയിലെ ട്രൈനീസ് കിട്ടിയ അവസരം മുതലെടുത്ത്‌ പണികൊടുത്തു. കണ്മഷി കൊണ്ട് അവരുടെ മുഖങ്ങള്‍ ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ മാത്രം കാണുന്ന ചില വന്യജീവികളെ പോലെയാക്കി. സീനിയേര്സ് v/s ട്രൈനീസ് തമ്മില്ലുള്ള യുദ്ധം ഇവിടെനിന്നും തുടങ്ങി. അവരുടെ മുഖങ്ങള്‍ കണ്ടു പലരും പൊട്ടിചിരിച്ചു. അത് തൊട്ടടുത്ത ബെര്‍ത്തില്‍ ഉറങ്ങുന്ന വിദേശികളുമായുള്ള കച്ചറയില്‍ കലാശിച്ചു. TTR നു അവള്‍ (മദാമ) പരാതി നല്‍കി. തിവിം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ ഞങ്ങളെ TTR റെയില്‍വേ പോലീസിന് കൈമാറി. ഞങ്ങള്‍ പോലീസ് സ്റ്റേഷനിലും, വിദേശികള്‍ സുഘനിദ്രയോടെ യാത്രയിലും. നടന്ന സംഭവം വെള്ളകടലാസില്‍ എഴുതികൊടുത്ത് ഞങ്ങളെ കാത്തിരിക്കുന്ന ബസ്സിനെ ലക്ഷ്യമാക്കി നടന്നു, നേരെ ഹോട്ടല്‍ ഹോളിഡേ വില്ലജിലേക്ക്.

ഞാന്‍ ആലോചിക്കുകയുണ്ടായി, എന്റെ നാട്ടില്‍, ഞങ്ങള്‍ നികുതി കൊടുക്കുന്ന ഗവണ്മെന്റ് - ന്റെ ട്രെയിന്‍ സര്‍വീസില്‍ ഞങ്ങള്‍ക്ക് ഉച്ചത്തില്‍ ഒന്ന് സംസാരിക്കാനുള്ള അവകാശം പോലും ഇല്ലെ?
അവരുടെ നാട്ടില്‍ വെച്ച് അവര്‍ കളിച്ചകളി നമ്മള്‍ ചെയ്‌താല്‍? ഭാഗ്യമുള്ള രക്ഷിതാക്കളാണെങ്കില്‍ നമ്മുടെ ശവം കിട്ടും.

അവളോട്‌(ഗോവയോട് ) ഞാന്‍ മാപ്പ് പറഞ്ഞു. നിന്റെ സൗന്ദര്യം കാണാന്‍ വന്ന ഞങ്ങള്‍, നിന്റെ സംസ്കാരത്തെ ഇല്ലായ്മ ചെയ്ത "അവര്‍" കാരണം വെറുത്തു പോയി, നിന്റെ സൗന്ദര്യത്തെയും. മാപ്പ്!!!

[തുടരും]