Pages

Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Wednesday, March 9, 2016

ഉന്മൂലനം



എന്തും നിർമ്മിക്കാം!
അതിനെ പരാതികളില്ലാതെ പരിപാലിക്കാൻ  പറ്റില്ല എങ്കിൽ,  അതെല്ലാം തച്ചുടക്കുകയും ചെയ്യാം.
എന്തെളുപ്പം...

യുദ്ധം





ഒരു തുറന്ന യുദ്ധത്തിന് നീ ഉണ്ടോ? ഉണ്ടെങ്കിൽ വാ...
വരുമ്പോൾ, നീ നിന്റെ "ഹൃദയം" എടുക്കാൻ മറക്കരുത്.
എന്നാലെ എനിക്ക് നിന്നോട് ജയിക്കാൻ പറ്റൂ... 

പ്രതീക്ഷ



എന്റെ സ്വപ്നങ്ങൾക്ക് തീപിടിച്ചു!
എല്ലാം കത്തിനശിച്ചു...
"പ്രതീക്ഷ" ഒഴികെ. എല്ലാം!

Thursday, October 1, 2015

പരാതി പെട്ടി

മടുത്തു!
നാല് വർഷമായി, ഈ പരാതി പെട്ടിയുമായി ഇരിക്കാൻ തുടങ്ങിയിട്ട്. ഇത്രയും കാലം പരാതികളല്ലാതെ മറ്റൊന്നും ഇതിൽ വീണിട്ടില്ല. പരാതി പെട്ടി, പരാതികൾ എഴുതി ഇടാനുള്ളതാണ്, അല്ലാതെ നല്ലഭിപ്രായങ്ങൾ ഇടാനുള്ളതല്ല. ശരിയാണ്! എങ്കിൽ എല്ല്ലാവരും നിറക്കട്ടെ ഈ പെട്ടി. പരാതികൾ കൊണ്ട്.

"സ്നേഹം കൈവിടാതെ ഇരിക്കാം ഞാൻ, ഒരു നല്ല വാക്കിനായി"

Monday, September 14, 2015

കാലം

തെളിഞ്ഞ മുഖവുമായി
ഉയർത്തിപിടിച്ചു നടക്കുമ്പോഴും...

ഇരുണ്ട മുഖവുമായി
തല താഴ്ത്തി, അവൾ എന്നെ പിന്തുടരുന്നു...

"എന്റെ ഭൂതകാലം"

Tuesday, August 19, 2014

പച്ചക്കറിക്ക് തീ പിടിച്ചു!

നോമ്പ് തുടങ്ങി. പലതും മുടങ്ങി. പലതും തുടങ്ങി.
എന്‍റെ ഓഫീസ്, ബാംഗ്ലൂര്‍ ലെ ബൊമ്മനഹള്ളി എന്ന സ്ഥലത്തുള്ള AMR Tech Park ലാണ്. ഒത്തിരി കെട്ടിടങ്ങളും കമ്പനികളുമുണ്ട് ഞങ്ങളുടെ ടെക് പാര്‍ക്കില്‍. അതില്‍ Tally സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ അഞ്ചാം നിലയിലുള്ള കഫ്റ്റിരിയയോട്(ഭക്ഷണശാല) ചേര്‍ന്നുള്ള ടെറസ്സിലാണ് ഞങ്ങളുടെ പള്ളി. തീന്‍ മേശകളും കസേരകളും നിരത്തിവെച്ചിരിക്കുന്നതിനാല്‍, അതിന്‍റെ ഇടയിലൂടെ നടന്നാണ് പള്ളിയിലേക്ക് പോവുക. ഉച്ച നമസ്ക്കാരത്തിനായി (ളുഹുര്‍) പള്ളിയില്‍ പോകുമ്പോള്‍, തീന്‍ മേശക്കു ചുറ്റുമിരുന്ന് ഭക്ഷണം വെട്ടിവിഴുങ്ങുന്നവരെയും, പല വിഭവങ്ങളും ഓഫറുകളുമായി രണ്ട് മൂന്ന്‍ റെസ്റ്റോറൻറ്‌കളും, പുറത്തുനിന്നും വരുത്തിയ pizza, മറ്റ് ചിക്കന്‍ വിഭവങ്ങള്‍ കഴിക്കുന്നവറെയും‍, വെറും ഫ്രൂട്സ് മാത്രം കഴിക്കുന്ന ടയട്ടിംഗ് പെണ്‍കിടാങ്ങളെയും ആന്റിമാരെയും, ഒരു പാത്രം നിറയെ ചോറും മത്തി പൊരിച്ചതും കഴിക്കുന്ന മലയാളികളെയും എല്ലാം കാണാം. അറിയാതെ എല്ലാവരുടെയും പാത്രങ്ങളിലെക്കൊന്നു നോക്കിപോവും. ആ ഒരു അമ്പത് മീറ്റര്‍ യാത്ര, അടിവയറ്റില്‍ നിന്നും പല സംസാരങ്ങളും കേള്‍ക്കാം.
നോമ്പിന്‍റെ അവസാന ദിവസങ്ങളിലാണ് കഫ്റ്റിരിയയില്‍ പുതിയൊരു റെസ്റ്റോറൻറ്‌ തുടങ്ങിയത്. "അണ്‍ ലിമിറ്റഡ് ലഞ്ച് ബോഫെറ്റ്". രണ്ട് തരം ചോറ് - വൈറ്റ് റൈസും, വെജ് പുലാവും, ചപ്പാത്തി അല്ലെങ്കില്‍ പൂരി, രണ്ട് തരം ഉപ്പേരി, സാമ്പാര്‍, വെജ് മസാലകറി, രസം, പപ്പടം, സ്വീറ്റ്സ്, കട്ടി തൈര് പിന്നെ എന്തെങ്കിലും പൊരിച്ചത്. എത്ര വേണേലും കഴിക്കാം എന്നതല്ല എന്നെ ആകര്‍ഷിച്ചത്. നോണ്‍ വെജിനെക്കാള്‍ എനിക്കിഷ്ട്ടം പച്ചകറിയാണ്‌. അല്‍പ്പം ചോറ്, കൂടുതല്‍ ഉപ്പേരി, അതില്‍ കറിയും അല്‍പ്പം കട്ടി തൈരും ഒഴിച്ച് പപ്പടം കൂട്ടി കുഴച്ച് നല്ലവണ്ണം മിക്സ്‌ ചെയ്ത് കഴിച്ച്, വെള്ളം കുടിക്കാനുള്ള ക്ലാസ്സില്‍ നിറയെ രസം ഒഴിച്ച് കുടിച്ച്, അവസാനം സ്വീറ്റ്സ് രണ്ടെണ്ണം വായിലിട്ട് നുണഞ്ഞ്... ഹോ... അതാണ്‌ എന്നെ ആകര്‍ഷിച്ചത്. എല്ലാ ദിവസവും പള്ളിയില്‍ പോവുമ്പോള്‍ ഞാന്‍ നോക്കും, എന്നും ഒരേ ഐറ്റം തന്നെ യാണോ എന്ന്. അല്ല! എല്ലാ ദിവസവും വിഭവങ്ങള്‍ മാറുന്നുണ്ട്. എല്ലാ ദിവസവും ഞാന്‍ ഓരോ വിഭവങ്ങളും നന്നായി അബ്സർവ്(സൂക്ഷ്‌മനിരീക്ഷണം) ചെയ്യാന്‍ തുടങ്ങി.

നോമ്പ് തീരാന്‍ ഇനിയുമുണ്ട് ദിവസങ്ങള്‍. ഈ പെരുന്നാളിന് ബിരിയാണി വേണ്ട, ഇതുപോലെ നിറയെ വിഭവങ്ങളുമായി ഒരു അണ്‍ ലിമിറ്റഡ് ലഞ്ച് ബോഫെറ്റ് ആയാലോ. നടക്കില്ല, പിരിയാണിയില്ലാത്ത പെരുന്നാളോ! അത് നടക്കില്ല, പെരുന്നാള് കഴിഞ്ഞ് വന്നിട്ട് ഇവിടെന്നു തന്നെ കഴിക്കണം. അത് വരെ ഈ റെസ്റ്റോറൻറ്‌ ഇവിടെ ഉണ്ടാവണേ.

റംസാനിലെ അവസാനത്തെ വെള്ളിയാഴ്ച. നമസ്ക്കാരം കഴിഞ്ഞുള്ള പ്രസംഗം കേട്ട് ഉറങ്ങവേ, ഓഫീസില്‍ നിന്നും ഫ്രണ്ടിന്‍റെ കാല്‍, "Tally ബില്‍ഡിംങ്ങിനു തീ പിടിച്ചു, എല്ലാ ബില്‍ഡിംങ്ങിലുള്ളവരോടും എത്രയും പെട്ടന്ന് ക്യാമ്പസിനു പുറത്തു പോവാന്‍ പറഞ്ഞിരിക്കുകയാണ്, നിന്‍റെ ലാപ്ടോപ്പും മറ്റ് സാധനങ്ങളും ഞാന്‍ എടുത്തിട്ടുണ്ട്, നീ മെയിന്‍ ഗേറ്റിന്‍റെ അടുത്ത് നില്‍ക്ക്."

അയ്യോ... എന്‍റെ "അണ്‍ ലിമിറ്റഡ് ലഞ്ച് ബോഫെറ്റ്". "വൈറ്റ് റൈസ്, പുലാവ്, ചപ്പാത്തി, പൂരി, ഉപ്പേരി, സാമ്പാര്‍, വെജ് മസാലകറി, രസം, പപ്പടം, സ്വീറ്റ്സ്, കട്ടി തൈര്"... എല്ലാം പോയല്ലോ പടച്ചോനെ.....

പോയത് പോയി. അതികം ആലോചിച്ചു നില്‍ക്കാതെ പെട്ടന്ന് തന്നെ വീട്ടിലേക്കു ഫോണ്‍ ചെയ്തു.
"ഹല്ലേ... ആ...
ഇന്ന് ഞാന്‍ നേരത്തെ വരും, ഓഫീസിനു തീ പിടിച്ചു....
എന്‍റെ അല്ല.... അടുത്തുള്ള...
ആ...പിന്നെ, ഇന്ന് എന്താ നോമ്പ് തുറക്കാന്‍‌....
നന്നായി, ഫുഡ്‌ ഞാന്‍ വന്നിട്ട് ഉണ്ടാക്കാം... ഹഉം.. ശരി...

പോകും വഴി, മടിവാള മാര്‍ക്കറ്റില്‍ നിന്നും രണ്ട് കവര്‍ നിറയെ പച്ചക്കറി വാങ്ങി. അപ്പോയേക്കും സൂക്ഷ്‌മനിരീക്ഷണത്തിലൂടെ ഞാന്‍ ബ്രെയിനില്‍ സേവ് ചെയ്ത എല്ലാ ടാറ്റകളും(വിഭവങ്ങള്‍) റീക്കവര്‍ ചെയ്തു തുടങ്ങിയിരുന്നു.

ദുഃഖം: ആ ഫ്ലോറിലെ എല്ലാം കത്തിനശിച്ചു കൂട്ടത്തില്‍ ഞങ്ങളുടെ പള്ളിയും.
സന്തോഷം: ആര്‍ക്കും പരിക്കുകളോന്നും ഇല്ല. നാല് പേര്‍ ലിഫ്റ്റില്‍ കുടുങ്ങിയിരുന്നു അവരെ രക്ഷപെടുത്തി എന്ന് പറയുന്നത് കേട്ടു.


എല്ലാം കത്തിഅമര്‍ന്നപ്പോള്‍...


പൊളിച്ചു പണിതുടങ്ങി... ഇന്നെടുത്ത ഫോട്ടോ.


ഓഫീസിലെ നോര്‍ത്ത് ഇന്ത്യന്‍ സുഹൃത്തുക്കള്‍ റംസാന്‍ തുടങ്ങിയാല്‍ പിന്നെ എന്നെ കുറിച്ചോര്‍ത്തു വലിയ ആശങ്കയിലാണ്. നിങ്ങളിതെങ്ങനായ ഒരു തുള്ളി വെള്ളം പോലും കുടിക്കാണ്ടേ രാത്രിവരെ പിടിച്ച് നില്‍ക്കുന്നെ?
ഞങ്ങള്‍ക്കിതൊരു ബുദ്ധിമുട്ടുള്ള കാര്യമേ അല്ല. റംസാന്‍ സമയത്ത് ദൈവം ഞങ്ങള്‍ക്ക് അതിനുള്ള ശക്തിയും, ഭക്തിയും, ക്ഷമയും തരും, എന്ന് ഞാന്‍ വലിയ അഭിമാനത്തോടെ മറുപടി പറയും. :)

Tuesday, March 11, 2014

"ഷാര്‍ക്ക്‌ ടൂത്ത്" വോട്ക്ക

2006-Sep: അയ്യോ... ഈ മാസവും പട്ടിണി. ശമ്പളം കിട്ടാന്‍ ഇനിയും പതിമൂന്ന് ദിവസം കൂടിയുണ്ടല്ലോ!! (എനികല്ല, എന്‍റെ റൂമില്‍ മൊത്തം ആറ് പേരുണ്ട്. അതില്‍ രണ്ട് പേര്‍ ജോലിക്കാരാണ്). ആ "ട്രോപികാന" പുതിയ ജ്യൂസ്‌ പ്രോഡക്റ്റ് ഒന്നും ഇറക്കുന്നില്ലേ? കഴിഞ്ഞ മാസം അവരുടെ പുതിയ ഉല്‍പ്പന്നമായ "ട്രോപികാന ഓറഞ്ച് ജ്യൂസ്‌" വിപണിയില്‍ ഇറങ്ങിയപ്പോള്‍ ബിഗ്‌ ബസ്സാറിന്‍റെ മുന്നില്‍ മൂന്ന് ദിവസം അതിന്‍റെ ഫ്രീ സാമ്പിള്‍ വിതരണവും, സര്‍വേയുമായിരുന്നു  എന്‍റെ ജോലി‍. ഈ മാസം അത് പോലെ വല്ല അല്‍ക്കുല്‍ക്ക് പണിയും കിട്ടിയാല്‍ രക്ഷപ്പെട്ടു.

നീ ആ ഏജന്റിനെ ഒന്ന് വിളിച്ച് നോക്കപ്പാ... എന്ന് സുനീര്‍ പറയുന്നതിന്ന് മുമ്പേ, ഞാന്‍ ശിവ കുമാറിന്‍റെ നമ്പറിലേക്ക് ഡയല്‍ ചെയ്തു കഴിഞ്ഞിരുന്നു.
"അണ്ണാ ഏനു കലസഇതിയാ...?"_______"ഔദാ"_______"എല്ലി?"______ "സെരി, സ്വൽപ്പ ടൈം ബിട്ടു ഏള്‍ത്തീനി".

എടാ സുനീറെ ഒര് പണീണ്ട്. "ഷാര്‍ക്ക്‌ ടൂത്ത്" എന്ന പേരില്‍ ഒര് വോട്ക്ക(മദ്യം) അറങ്ങീക്ക്ണ്, അതിന്‍റെ സര്‍വേ നടത്തണം, എം ജി റോഡിലുള്ള ഏതോ ഒര് ബാറിലാ പണി.

ഇത് കേട്ട് സുനീര്‍, എന്താപ്പാ നിന്‍റെ വര്‍ത്താനതിലൊരു പുച്ഛം.

"അതല്ല, ആ പണി നടകൂല. ഇങ്ങള് കണ്ണൂര്‍കാര് പോയാ മതി."

"അതന്തപ്പ... ഞിങ്ങ മലപ്പുറം കോയമാര്‍ ബാറ്ക്ക് കുടിക്കാന്‍ മാത്രേ പോവൂ... എന്താ പണിക്ക് പോവൂലേ?"

പിന്നെ നടന്നത് കണ്ണൂര്‍ വേഴ്സ് മലപ്പുറം യുദ്ധമായിരുന്നു. ഇത് റൂമില്‍ പതിവാണ്. നാലു പേര് കണ്ണൂര്‍, ഒരു കോഴിക്കോട്, ഒരു മലപ്പുറം. ഇതില്‍ കണ്ണൂരും കോഴിക്കോടും എപ്പോഴും ഒരു ടീമായി എന്നെ ആക്രമിക്കും, യൂനിവേഴ്സിറ്റി, എയര്‍പോര്‍ട്ട്, മത സൗഹാര്‍തം എന്നൊക്കെ പറഞ്ഞു പിടിച്ച് നില്ക്കാന്‍ ശ്രമിച്ചാലും അവസാനം തോല്‍ക്കുന്നത് ഞാന്‍ തന്നെയായിരിക്കും.

യുദ്ധം തീര്‍ന്നു. പക്ഷേ  "ഷാര്‍ക്ക്‌ ടൂത്ത് " ന്‍റെ കാര്യത്തില്‍ തീരുമാനമായില്ല.

"ശെരി... സച്ചിന്‍ വന്നീട്ട് തീരുമാനിക്കാം.' എന്ന നിലപാടില്‍ ഞങ്ങള്‍ എത്തി.

സച്ചിന്‍....2001 - ല്‍ ബാംഗ്ളൂര്‍ വന്നതാ, ഞങ്ങളുടെ മൂത്താപ്പാ എന്ന് വേണമെങ്കില്‍ പറയാം. ഞാന്‍ മുമ്പ് പറഞ്ഞ ശമ്പളക്കാരിലെ ഒരു പ്രമുഖന്‍ ഇവനാണ്. പലപ്പോഴും റൂമിലെ അവസാന വാക്, അത് സച്ചിന്‍റെതായിരുന്നു. സ്വദേശം കണ്ണൂര്‍ - തഴെചൊവ്വ.

സച്ചിന്‍ വന്നു... "നിനക്കൊന്നും ബുദ്ധിയില്ലേ നായിന്‍റെ മോനേ? ഇത് ബംഗ്ളൂ രാ, നിന്‍റെ ചെട്ടിപീടിക(കണ്ണൂര്‍ ലെ ഒരു സ്ഥലം) അല്ല. വെറുതെ ഓരോ എജന്റു മാര്‍ക്ക് വിളിച്ച് പണി വാങ്ങി ശീലികണ്ട. ഓര് ഇന്ന് കള്ള് വിക്കാം പറയും, നാളെ അത് കഞ്ചാവാകും, പിന്നെ പെണ്ണ്, മയക്കുമരുന്ന് അങ്ങനെ പലതും ചെയ്യേണ്ടി വരും. ചെറിയ പണിചെയ്ത് വല്ല്യ പൈസ ഉണ്ടാക്കാന്‍ നോക്കണ്ട, അത് കൊണ്ട് മക്കള് ആ നമ്പര്‍ അങ്ങ് ചാടിക്കള."

അതെ.. അതായിരുന്നു ശരി...
എല്ലാ തട്ടിപ്പുകളുടെയും മര്‍ക്കറ്റിഗ് എക്സിക്യുട്ടുമാര്‍ ഈ എജന്റുമാരാണ്. ഇവിടെ എല്ലാത്തിനും എജന്റുമാരാണ്.  കോളേജ് അഡ്മിഷന്‍ കിട്ടാന്‍, ജിഗിനിയില്‍ നിന്നും ഗ്രാനൈറ്റ് വാങ്ങാന്‍, ചിക്ക്പെട്ടില്‍ നിന്നും തുണിത്തരങ്ങള്‍ വാങ്ങാന്‍, ബസ്‌ ട്രെയിന്‍ ബുക്കിംഗ്, കാള്‍ സെന്റർ ജോലിക്ക്, യൂനിവേഴ്സിറ്റി സെര്‍ട്ടിഫിക്കറ്റുകള്‍ക്ക്, വിദേശ ജോലിക്കള്‍ക്ക്, കാള്‍ ഗേള്‍സ് സര്‍വീസ് അങ്ങനെ അങ്ങനെ പലതും, എല്ലാത്തിനും.

അന്ന് സച്ചിന്‍ പറഞ്ഞ വാക്ക് "മക്കള് ആ നമ്പര്‍ അങ്ങ് ചാടിക്കള", എന്‍റെ ജീവിതത്തിന്‍റെ ശരിയായ ദിശ നിര്‍ണയിക്കാനും, സാഹചര്യങ്ങളെ മനസ്സിലാക്കി മുന്നോട്ടു പോവാനും സഹായിച്ചു.

നാട്ടില്‍ നിന്നും പഠിക്കാനായി വരുന്ന പല പെണ്‍കുട്ടികളും ഇത്തരത്തിലുള്ള ആളുകളുടെ വലയില്‍ കുടുങ്ങി ജീവിതം നശിപ്പിക്കുന്ന കാഴ്ചകള്‍ ഇവിടെ വിരളമല്ല. അവര്‍കിടയിലും പല സച്ചിന്‍ മാരും വന്നിട്ടുണ്ടാവാം. പക്ഷെ പണതിനോടും, അടിച്ച്പൊളിയോടുമുള്ള അവേഷമാവാം അവരെ ഇതില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നത്.

അവരെയും ഏതോ ഒരു "അമ്മ/ഉമ്മ" പ്രസവിച്ചതല്ലേ?

Tuesday, May 31, 2011

സ്നേഹം

സ്നേഹം... കൊടുക്കുന്നതിന്റെ ഇരട്ടി ലഭിക്കുന്നത്. എന്നിട്ടും ആരോ ഒരുക്കുന്ന കെണിയില്‍ വീഴുമ്പോളും എല്ലാം മറന്ന് അരരെയും ഒരുപാട് 'സ്നേഹിച്ചു'. അവര്‍ എന്നെ ചതിക്കുകയായിരുന്നോ? സ്നേഹമുള്ള മനസ്സില്ലായിരുന്നെങ്കില്‍ അവരെ ഒരുപാട് ശപിക്കുമയിരുന്നോ? 

അവരുടെ മുന്നില്‍ ഞാന്‍ എന്റെ മനസ്സ് പൂര്‍ണ്ണമായി തുറന്നിട്ടില്ല, ഒന്നും പറഞ്ഞിട്ടുമില്ല. ഒരുപാട് പറയാനുണ്ട്, ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. നന്മയും!!! തിന്മയും!!!

കഴിഞ്ഞുപോയ കാലത്തേക്ക് കണ്ണോടിക്കുമ്പോള്‍ ലാഭമാണോ? നഷ്ട്ടമാണോ? പലതും അറിയാം, എന്നിട്ടും അറിയാത്തത് പോലെ അഭിനയിക്കുന്നു. 
ഒരുദിവസം വരുമായിരിക്കും, എല്ലാം തുറക്കാനും പറയാനും.
എനിക്കുമാത്രമായി. 
മറ്റാര്‍ക്കും ലഭിക്കാതെ.
കഴിഞ്ഞതിനെ കുറിച്ച് സന്തോഷിക്കാന്‍ മാത്രം.
കൊടുത്ത സ്നേഹത്തിന്റെ ഇരട്ടിക്കായി.